News

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി മോഹൻലാലിനെ കുറിച്ച് ബോബി ചെമ്മണ്ണൂർ

മോഹൻലാൽ ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് ലോക മലയാളികൾക്ക് നല്ലപോലെ അറിയാവുന്നതാണ് മോഹൻലാലിന്റെ വല കൈ എന്ന് തന്നെയാണ് ആന്റണി പെരുമ്പാവൂരിനെ മലയാളികൾ വിളിക്കുന്നത്.സിനിമ ലൊക്കേഷനിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ എത്തിയ അദ്ദേഹം ലാലേട്ടന്റെ കാര് ഡ്രൈവറായി പിന്നീട് അവർ തമ്മിലുള്ള ബന്ധം വളർന്നു ഇന്ന് മോഹൻലാൽ എന്ന അനശ്വര നടന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ആന്റണി പെരുമ്പാവൂർ എന്ന കൂട്ടുകാരനാണ്.സിനിമകൾ നിർമ്മിക്കുമ്പോൾ അത് അറിയപ്പെടുന്നത് ആന്റണിയുടെ പേരിലാണ് മാത്രമല്ല മോഹൻലാൽ ചെയ്യുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തുന്നത് ആന്റണി പെരുമ്പാവൂർ എന്ന സിനിമ നിർമ്മാതാവിന്റെ കരങ്ങളിലൂടെയാണ്.ഇന്ന് മലയാള സിനിമയിൽ ഇവർ അറിയാതെ ഒന്നും നടക്കില്ല ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കുന്ന മലയാള സിനിമയിലെ നായകന്മാരെ എന്നു വേണമെങ്കിൽ ഈ കൂട്ടുകെട്ടിനെ നമുക്ക് വിശേഷിപ്പിക്കാം.

ഈ നല്ല കൂട്ടുകാരെ കുറിച്ച് മലയാളികൾക്ക് കൂടുതൽ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.എന്നാൽ ഇന്ന് മലയാളികൾ സ്നേഹിക്കുന്ന ഈ രണ്ടുപേരെയും കുറിച്ച് ബോബി ചെമ്മണ്ണൂർ നടത്തിയ പ്രസ്താവന ഇങ്ങനെയാണ് മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക മലയാളി കോടീശ്വരൻ എന്ന് ഉദ്ദേശിച്ചത് ആന്റണിയെ തന്നെയാണെന്ന് എല്ലാവർക്കുമറിയാം ഈ പ്രസ്താവന ചിലർക്കെങ്കിലും വേദനിക്കാൻ സാധ്യത വളരെ കൂടുതലാണ് മാത്രമല്ല മോഹൻലാൽ ആരാധകർക്കും ഇത് അത്ര പെട്ടന്നൊന്നും ഒരു തമാശയായി കണക്കാക്കാൻ കഴിയില്ല.കാരണം മുതലാളി എന്ന് ബോബി ഉദ്ദേശിക്കുന്നത് താര രാജാവ് ലാലേട്ടനെ കുറിച്ച് തന്നെയാണെന്നും എല്ലാവർക്കും അറിയാം ബോബി ചെമ്മണ്ണൂർ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഈ പോസ്റ്റിനു താഴെ നിരവധി മോഹൻലാൽ ആരാധകർ പ്രതിഷേധവുമായി രംഗത്ത് വന്നു എന്നാൽ മറ്റുചിലർ ഇതൊരു തമാശയായിട്ടാണ് കണ്ടിരിക്കുന്നത്.

മെയ് ഒന്ന് തൊഴിലാളി ദിനമായ ഇന്നത്തെ ദിവസം കണക്കിലെടുത്താണ് ബോബി ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.എന്തായാലും ആന്റണി പെരുമ്പാവൂരും മോഹൻലാലും ഇതിനെ എങ്ങിനെയാണ് കാണുന്നത് എന്ന കാര്യം നമുക്ക് കാത്തിരുന്നു കാണാം.എന്നാൽ ഇത് താരങ്ങൾക്ക് മറ്റൊരു അർത്ഥത്തിൽ തോന്നുമെങ്കിലും മലയാള സിനിമ മേഖലയിൽ മറ്റൊരു വിവാദം കൂടി പ്രതീക്ഷിക്കാം അങ്ങനെ സംഭവിക്കാതിരിക്കട്ടെ.പക്ഷെ ഇത് ആരാധകരെ എത്രമാത്രം വേദനിപ്പിക്കുമെന്നും പറയാൻ പറ്റില്ല അങ്ങനെ സംഭവിച്ചാൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് ബോബി ചെമ്മണ്ണൂർ തന്നെയായിരിക്കും.